മോദിയെ കൊലപ്പെടുത്താൻ ചാവേർ ബോംബ്.


— SK ഹരിഹരൻ —

ഇന്ത്യൻ പ്രധാനമന്ത്രിയെ വധിക്കാൻ മാവോയിസ്റ്റുകളുടെ പദ്ധതി മഹാരാഷ്ട്ര പൊലീസ് വിഫലമാക്കിയ വിവരങ്ങളാണ് ദേശീയ മാധ്യമങ്ങളിൽ ഇന്നലെയും ഇന്നുമായി നിറഞ്ഞത് . ഭീമ കൊറെഗോൺ ദളിത് സംഘർഷത്തിൽ നുഴഞ്ഞു കയറി വ്യാപകമായി കലാപമുണ്ടാക്കിയ കേസന്വേഷിച്ച മഹാരാഷ്ട്ര പൊലീസ് അറസ്റ്റ് ചെയ്തവരിൽ നിന്ന് പിടിച്ചെടുത്ത രഹസ്യ രേഖകളിൽ നിന്ന് ലഭിച്ചത് ഭാരതത്തെ ഉള്ളിൽ നിന്ന് ആക്രമിച്ചു തകർക്കാനുള്ള അതി ഭീകരമായ പദ്ധതിയുടെ ചുരുളുകളാണ്. പിടിച്ചെടുത്ത രഹസ്യ സന്ദേശത്തിൽ എം 4 റൈഫിളുകളും 40000 റൌണ്ട് വെടിയുണ്ടകളും എട്ടു കോടി രൂപയും വേണം എന്ന് ആവശ്യപ്പെടുന്നുണ്ട്. കമ്മ്യൂണിസ്റ്റ് മാവോയിസ്റ്റു അച്ചുതണ്ട് കോൺഗ്രസ് പാർട്ടിയുടെ പിന്തുണയോടെ എല്ലാ വിധ രാജ്യവിരുദ്ധ ശക്തികളുടെയും ഐക്യ മുന്നണി രൂപീകരിക്കുവാനും അത് വഴി ഭാരതത്തിൽ ഉടനീളം കലാപങ്ങൾ അഴിച്ചുവിടാനും ഉള്ള പദ്ധതിയാണ് വെളിയിൽ വന്നത്. അതിൽ ഏറ്റവും ഗുരുതരമായത് രാജീവ് ഗാന്ധിയെ LTTE വധിച്ച പോലെ മനുഷ്യബോംബിനെ ഉപയോഗിച്ച് നരേന്ദ്രമോദിയെ കൊല്ലുവാനുള്ള പദ്ധതിയാണ് . ദേശീയ മാധ്യമമായ ടൈംസ് നൗ റിപ്പോർട്ട് ചെയ്ത പ്രകാരം പിടിയിലായ മാവോയിസ്റ് നേതാവ് മഹേഷ് റൗത് നൽകിയ മൊഴി പ്രകാരം രാഹുൽ ഗാന്ധിയുടെ ഉപദേശകരിൽ ഒരാളും മുൻ യു.പി.എ മന്ത്രിയുമായ ഒരാളുടെ ബന്ധവും പിടിയിലായവർ പറഞ്ഞിട്ടുണ്ട്. ഒട്ടേറെ ഇലക്ട്രോണിക് തെളിവുകൾ മഹാരാഷ്ട്ര പൊലീസ് കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്.

മലയാളിയായ റോണാ വിൽസൻറെ അറസ്റ്റ് വാർത്ത കേരളത്തിലെ ഒരു മാധ്യമവും പ്രധാന വാർത്തയാക്കാതിരുന്നത് തന്നെ ഇവരുടെ കേന്ദ്രം കേരളമാണെന്നതിനു തെളിവാണ്. മനോരമ , മാതൃഭൂമി പോലുള്ളവയിൽ വരുന്ന ഓരോ വ്യാജവാർത്തയും ശ്രദ്ധയോടെ സമീപിക്കേണ്ടതുണ്ട്. കേരളത്തിലെ മാധ്യമങ്ങളിൽ വലിയ കമ്മ്യൂണിസ്റ്റ് മാവോ ഭീകരവാദികളും ഐ . എസ് അനുകൂലികളും ജോലിചെയ്യുന്നു എന്നും സംശയിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്. പിണറായി വിജയൻറെ പരാജയ പോലീസ് കേരളത്തെ രാജ്യവിരുദ്ധർക്ക് പ്രിയപ്പെട്ട ഇടമാക്കി മാറ്റുകയാണ് അടുത്തിടെ ബിഷപ്പുമാർ മോദിക്കെതിരെ തിരിഞ്ഞതും നോട്ടു നിരോധനം മൂലം കത്തോലിക്കാ സഭയ്ക്ക് കോടികൾ ഭൂമിയിടപാടിൽ നഷ്ടമായതും ,വളരെ അധികം പണം വന്നുകൊണ്ടിരുന്ന NGOകളുടെ പ്രവർത്തനം നിരോധിച്ചതും ഒക്കെ കൂടെ ഇനിയും മോദി അധികാരത്തിൽ വരുന്നത് ഇവർക്കൊക്കെ സങ്കൽപ്പിക്കാൻ കഴിയുന്നതിനും അപ്പുറം ഭീതിയുളവാക്കുന്നതാണ് . ആകെപ്പാടെ നോക്കിയാൽ കേരളം ഇതിൽ മുഖ്യഗൂഢാലോചനാ കേന്ദ്രമാവാൻ സാധ്യതയുണ്ട്. ഇന്ത്യയിൽ അതിഭീകരമായ കലാപങ്ങൾ അഴിച്ചുവിടാനും ഹൈന്ദവരിൽ ദളിത് വിഷയങ്ങൾ ആളിക്കത്തിച്ചു അന്താരാഷ്ട്രതലത്തിൽ പോലും ഇന്ത്യയെ ഭീകരരാഷ്ട്രമായി മുദ്രയടിക്കാനും ഗൂഢാലോചന നടക്കുന്നു എന്ന് വ്യക്തമാണ്. അടുത്തിടെ പോലും അരുന്ധതി റോയ് ഇതിനൊക്കെ ചുവടു പിടിച്ചു അന്താരാഷ്ട്ര വേദികളിൽ ഇന്ത്യ വിരുദ്ധ പ്രചാരണങ്ങളിൽ സജീവമാവുന്നത് മാവോയിസ്റ്റു ആശയപ്രചാരണത്തിനു എരിവ് പകരാനാണെന്നു വ്യക്തമാണ്.

മഹാരാഷ്ട്രയിലെ ഭീമ കൊറെഗോൺ എന്ന ഗ്രാമത്തിൽ കൊല്ലവർഷം 1818ൽ ബ്രിട്ടീഷ് സേനയും പേഷ്വകളും തമ്മിൽ നടന്ന പോരാട്ടത്തിന്റെ ചുവടു പിടിച്ചു അതിന്റെ സ്മരണാർത്ഥം നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ കുറച്ചു നാളുകളായി മാവോയിസ്റ്റു സാന്നിധ്യം ദൃശ്യമായിരുന്നു. പേഷ്വാകളിൽ കൂടുതലും അന്നത്തെ ഉയർന്ന സമുദായങ്ങളിലെ പട്ടാളക്കാരും , ബ്രിട്ടീഷുകാരുടെ കൂടെ മെഹർ വിഭാഗത്തിൽ പെട്ട അവർണ്ണരും അണിനിരന്നതാണ് ദളിത് സംഘടനകൾക്ക് ദളിത് വിമോചനത്തിനൻറെ പ്രതീകമായി ഭീമ കൊറെഗോൺ മാറാൻ കാരണം . നരേന്ദ്ര മോദിയുടെ തുടർച്ചയായുള്ള വിജയങ്ങളിൽ ക്രിസ്ത്യൻ മുസ്ലിം വോട്ടു ബാങ്ക് ഭിന്നിക്കുകയും ഹിന്ദു വോട്ടുകൾ ഏകീകരിക്കുകയും അതിനൊപ്പം തന്നെ ഭിന്നിക്കുന്ന ക്രിസ്ത്യൻ മുസ്ലിം വോട്ടുകളിൽ നല്ലൊരുശതമാനം ബിജെപിയുടെ പെട്ടിയിൽ വീഴുകയും ചെയ്യുന്നു എന്ന പ്രതിഭാസം പ്രതിപക്ഷ പാർട്ടികളെ അക്ഷരാർത്ഥത്തിൽ ദീർഘമായ കാലം നരേന്ദ്ര മോദി ഭരിക്കും എന്ന ആശങ്കയുളവാക്കി. ഈ സാഹചര്യത്തിലാണ് മാവോയിസ്റ്റുകൾ , ജിഹാദി സ്വഭാവമുള്ള സംഘടനകൾ , നിരോധിക്കപ്പെട്ടതും , നിരോധിക്കപ്പെടാത്തതുമായ കമ്മ്യൂണിസ്റ്റ് പാർട്ടികൾ , ഇന്ത്യയിലെ വലിയൊരു വിഭാഗം വരുന്ന ദളിതുകളെ നോട്ടമിടുകയും അവരുടെ ഇടയിൽ നുഴഞ്ഞുകയറി ഭീമ കൊറെഗോൺ ഒരു സവർണ്ണ വിരുദ്ധ പ്രക്ഷോഭം കൂടെയാണെന്ന് വരുത്തിത്തീർക്കുകയും അതിന്റെ ചുവടു പിടിച്ചു അവിടെ വലിയ തോതിൽ സംഘർഷം സൃഷ്ടിക്കുകയും ചെയ്തതു , സമാനമായ സംഭവം ഹർദിക് പട്ടേലിനെ ഉപയോഗിച്ച് ഗുജറാത്തിലും പയറ്റിയിരുന്നു . ജിഗ്നേഷ് മേവാനി , ഒമർ ഖാലിദ് എന്നിവരൊക്കെ ഈ കലാപത്തിന്റെ പിന്നിൽ പ്രവർത്തിച്ചു എന്ന് വ്യക്തമായതാണ് , ഒരു ഘട്ടത്തിൽ സായുധ കലാപം വേണമെന്ന് ജിഗ്നേഷ് മേവാനി ആഹ്വാനം ചെയ്യുകവരെയുണ്ടായി.

ഭാരതം മുഴുവൻ കലാപങ്ങൾ ഉണ്ടാക്കാനും ചെറിയ വിഷയങ്ങളിൽ പോലും നുഴഞ്ഞു കയറി വർഗീയ , ജാതി സംഘർഷങ്ങൾ ഉണ്ടാക്കുകയും ചെയ്യാൻ മാവോയിസ്റ്റുകളും കമ്മ്യൂണിസ്റ്റുകളും കോൺഗ്രസ്സും പദ്ധതിയിടുന്നു എന്ന് മുന്നേ തന്നെ ഇൻറ്റലിജെൻസ് മുന്നറിയിപ്പ് നൽകിയിരുന്നു. ഗുജറാത്തിൽ , ഉത്തർപ്രദേശിൽ , കർണാടകയിൽ ഒക്കെ മാവോയിസ്റുകളുടെയും ,പഴയ സിമി പ്രവർത്തകരുടെയും കൂട്ടായ്മ രൂപം കൊള്ളുന്നതും , അവർ അവരുടെ പ്രമുഖ രാഷ്ട്രീയ പാർട്ടികളിലെയും , പത്ര മാധ്യമങ്ങളിലെയും സ്ലീപ്പർ സെല്ലുകളെ നിരന്തരം ബന്ധപ്പെടുന്നതിന്റെയും വിവരങ്ങൾ ഐ. ബി റിപോർട്ടു വിശകലനം ചെയ്തു കേന്ദ്ര ആഭ്യന്തര മന്ത്രാലയവും , ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും സസൂക്ഷമം നിരീക്ഷിച്ചു വരികയായിരുന്നു. രാജ്യം 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നേ അരക്കില്ലം പോലെ കത്തുന്ന സ്ഥിതി വരുത്താൻ വിദേശ ശക്തികളുടെ സഹായവും തയ്യാറാവുന്നുണ്ടായിരുന്നു എന്ന സംശയവും വ്യാപകമായിരുന്നു . അപ്രതീക്ഷിതമായി തമിഴ്‍നാട്ടിൽ ഉണ്ടായ വെടിവെപ്പിൽ ജനങ്ങൾ മരിച്ച സംഭവത്തിലും അണിയറയിൽ മാവോയിസ്റ് , മിഷിനറി കൂട്ടുകെട്ടും , ജിഹാദി സ്വഭാവമുള്ള മനുഷ്യാവകാശ സംഘടനകളുടെയും സാന്നിധ്യം ഐ . ബി റിപ്പോർട്ട് ചെയ്തിരുന്നു. ഇത്തരത്തിൽ ഒന്നായിരുന്നു കൂടംകുളം പ്രക്ഷോഭം , അതിന്റെ മുഖ്യ സൂത്രധാരൻ ഉദയകുമാർ ഒളികാമറയിൽ വെളിപ്പെടുത്തിയത് ഹവാല പണം അടുത്തുള്ള പള്ളിയിൽ ഏൽപ്പിക്കാനാണ്.

ഭീമ കൊറെഗോൺ കലാപത്തെക്കുറിച്ചു അന്വേഷിച്ചു ചെന്ന മഹാരാഷ്ട്ര പൊലീസ് അഞ്ചു പേരെ അറസ്റ്റ് ചെയ്യുകയുണ്ടായി.

1 . സുധിർ ധവാലെ

ഒളിഞ്ഞും തെളിഞ്ഞും ദളിത് വിഷയങ്ങളുടെ മറവിൽ മാവോയിസ്റ്റുകൾക്ക് വേണ്ടി പ്രവർത്തിച്ചിരുന്ന വ്യക്തിയാണ് സുധിർ ധവാലെ , മഹാരാഷ്ട്രയിലെ മാറാത്ത ഭാഷയിലെ വിദ്രോഹി എന്ന മാധ്യമത്തിന്റെ എഡിറ്റർ , ഭീമ കൊറെഗോൺ സംഘർഷത്തിന്റെ മുഖ്യ സൂത്രധാരൻ

2 . റോണാ വിൽ‌സൺ

മുൻ JNU വിദ്യാർത്ഥി , മലയാളി , ഡൽഹി കേന്ദ്രമാക്കി NDF , ഇടത് സംഘടനകളോടൊപ്പം ചേർന്ന് UAPA , AFSPA എന്നിവയ്ക്കെതിരെ പ്രവർത്തിച്ചിരുന്നു . മാവോയിസ്റ്റുകളും കേരളത്തിൽ നിന്നുള്ള മാധ്യമപ്രവർത്തകരും മുൻകാല സിമി പ്രവർത്തകർ താവളമാക്കിയ പോപ്പുലർ ഫ്രണ്ട് , NDF എന്നിവയുമായുള്ള കണ്ണിയാണെന്നു സംശയിക്കാവുന്ന പ്രവർത്തനം. ഡൽഹി യൂണിവേഴ്സിറ്റി പ്രൊഫസറും ഇപ്പോൾ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടു ജയിലിൽ ഉള്ള മാവോയിസ്റ് നേതാവ് ജി .എൻ സായിബാബയുമായി അടുത്ത ബന്ധം. സായിബാബയുടെ അറസ്റ്റിനു ശേഷം അയാളുടെ പ്രവർത്തനങ്ങൾ ഏറ്റെടുത്തത് റോണാ വിൽ‌സൺ ആണെന്ന് പോലീസ് സംശയിക്കുന്നു .

3 . ഷോമ സെൻ

നാഗ്പുർ RTM യൂണിവേഴ്സിറ്റിയിലെ ഇംഗ്ലീഷ് പ്രൊഫസർ , ഇവരുടെ ഭർത്താവ് തുഷാർ കാന്തി ഭട്ടാചാര്യയെ 2017 ൽ ഗുജറാത്ത് പോലീസ് മാവോയിസ്റ്റു ബന്ധം ആരോപിച്ചു അറസ്റ്റ് ചെയ്തിരുന്നു. മാവോയിസ്റ്റുകൾക്ക് വേണ്ടി നിയമ പോരാട്ടം നടത്തുന്നതിനും ഇടതു നിരോധിക്കപ്പെടാത്ത കമ്മ്യൂണിസ്റ്റ് പാർട്ടികളും മാവോയിസ്റ്റ് ഭീകരരുമായുള്ള ആശയവിനിമയത്തിന്റെ മുഖ്യ കണ്ണി.

4. സുരേന്ദ്ര ഗാഡ്‌ലിംഗ്

മഹാരാഷ്ട്രയിൽ വക്കീൽ ജോലി ചെയ്യുന്നു ,മാവോയിസ്റുകളായ ജി . എൻ സായിബാബ , സുധിർ ധവാലെ എന്നിവരുമായി അടുത്ത ബന്ധം , മാവോയിസ്റ്റുകൾക്ക് നിയമ സഹായം നൽകുന്നതിന് ചുമതല. വളരെ കാലമായി രഹസ്യാന്വേഷണ ഏജൻസികൾ നിരീക്ഷിച്ചു വരുന്ന വ്യക്തിയാണ് ഇയാൾ.

5 . മഹേഷ് റൗത്

യുപിഎ ഭരണകാലത്തു ഗ്രാമ വികസന മന്ത്രാലയത്തിന് കീഴിലുള്ള പ്രധാനമന്ത്രി റൂറൽ ഡെവലൊപ്മെൻറ് പ്രോഗ്രാം ഫെല്ലോ ആയിരുന്നു. വനന്തരങ്ങളിലെ മാവോയിസ്റ്റുകളും പുറംലോകവുമായുള്ള ബന്ധം ഇയാൾ വഴിയാണെന്ന് സംശയിക്കപ്പെടുന്നു , ഒരിക്കൽ മുതിർന്ന ചില മാവോയിസ്റ്റുകളെ അറസ്റ്റ് ചെയ്തപ്പോൾ അവരുടെ മൊഴികളിൽനിന്നാണ് ഇയാളെക്കുറിച്ചുള്ള വിവരങ്ങൾ അന്വേഷണ ഏജൻസികൾക്ക് ലഭിച്ചത് 

പ്രധാനമന്ത്രിയുടെ ജീവൻ നഷ്ടപ്പെടുന്ന തരത്തിൽ ഒരാക്രമണം വിജയിച്ചിരുന്നു എങ്കിൽ രാജ്യം ശിഥിലമാവുമായിരുന്നു , ഒരുപക്ഷേ എല്ലാ സംസ്ഥാനങ്ങളിലും ജനങ്ങൾ തെരുവിൽ മരിച്ചു വീഴുമായിരുന്നു . എല്ലാ വിധ രാജ്യ വിരുദ്ധ പ്രവർത്തനങ്ങളിലും JNU വിൽ പഠിച്ചവരും, പഠിപ്പി ച്ചവരും , പഠിക്കുന്നവരും ഉൾപ്പെടുന്ന സാഹചര്യം എത്രയും പെട്ടെന്ന് ജെ.എൻ.യു പോലുള്ള സർവകലാശാലകളിൽ സുരക്ഷാ ഏജൻസികൾ പരിശോധന നടത്തുകയും കമ്മ്യൂണിസ്റ്റ് ഭീകരരുടെ ബൗദ്ധിക ശൃംഖലയിൽ പ്രവർത്തിക്കുന്ന അധ്യാപകരെ പുറത്താക്കുകയും ചെയ്യേണ്ടതാണ്.