സെപ്ത് 5 , മ്യൂണിച്ച് ദുരന്ത വാർഷികം – ഇസ്രായേലിന്റെ കഥ ജൂതന്മാരുടെയും.

അഞ്ജലി ജോർജ്    1972 ലെ സെപ്റ്റംബർ 5 നു ലോകം ഉറക്കം ഉണർന്നത് ജർമ്മനിയിലെ മ്യൂണിക് ഒളിമ്പിക്സ് ഗ്രാമത്തിൽ നുഴഞ്ഞു കയറിയ ആയുധധാരികളായ ‘ബ്ലാക്ക് സെപ്റ്റംബർ’ എന്ന പലസ്തീനിയൻ സംഘടനാ പ്രവർത്തകർ പതിനൊന്നു ഇസ്രായേലി അതലറ്റ്കളുടെ ബന്ദികളാക്കിയ വാർത്ത കേട്ടുകൊണ്ടാണ്. ഇസ്രായെലിൽ രാഷ്ട്രീയ തടവുകാരായ  234 തീവ്രവാദികളെ വിട്ടയക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഈ ബന്ദി നാടകം. ലോക രാഷ്ട്രങ്ങൾ തമ്മിലുള്ള സൌഹൃദ കൂട്ടായ്മ സുദൃഢമാക്കാനായ് കൊണ്ടാടുന്ന ഒളിമ്പിക് മത്സരവേദി, രണ്ടു രാജ്യങ്ങള്‍ തമ്മില്‍ ഉള്ള സ്പര്‍ദ്ധ കാരണം ഒമ്പത്…

അടിയന്തിരാവസ്ഥ 1975 – ജൂണ്‍ 25 : ഓർമ്മകൾ ഉണ്ടായിരിക്കണം

  — എം. രാജശേഖര പണിക്കര്‍ —  ഇന്ദിരാഗാന്ധിയുടെ ജനാധിപത്യധ്വംസനത്തിന്‍റെ 40-ാം വര്‍ഷം- അടിയന്തരാവസ്ഥക്കെതിരെ പൊരുതി മരിച്ചവര്‍ക്കും മരിച്ചു ജീവിക്കുന്നവര്‍ക്കും വേണ്ടി നമുക്കീ ദിവസം മറക്കാതിരിക്കാം  ജൂണ്‍ 25 ഇന്ത്യയുടെ ചരിത്രത്തില്‍ മറക്കാനാകാത്ത ദിനമാണ്. നാല്‍പതു വര്‍ഷങ്ങള്‍ക്കുമുമ്പ് 1975ല്‍ ഒരു ജൂണ്‍ 25-ാംതീയതി അര്‍ദ്ധരാത്രിയിലാണ് മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയും ഉപജാപകവൃന്ദവും ഇന്ത്യയുടെ മേല്‍ അടിയന്തരാവസ്ഥ അടിച്ചേല്‍പ്പിച്ചത്. ആ കരിനിയമങ്ങളുടെയും അതിന്‍റെ മറവില്‍ നടമാടിയ പൈശാചികതാണ്ഡവത്തിന്‍റെയും തിക്താനുഭവങ്ങള്‍ പേറി മരിച്ചവര്‍ ഏറെ, മരിച്ചു ജീവിക്കുന്നവര്‍ അതിനെക്കാള്‍ ഏറെ! അവരില്‍ ചിലര്‍…

ഭാരതസ്ത്രീ തൻ ഭാവശുദ്ധി – കനൽ വഴികൾ

— കൃഷ്ണപ്രിയ — പുരുഷകേന്ദ്രീകൃത ലോകത്ത് അടിച്ചമർത്തപ്പെട്ടവളായി നൂറ്റാണ്ടുകളോളം കഴിയേണ്ടി വന്ന ഹതഭാഗ്യയായി ഭാരതാംബയുടെ പെണ്മക്കളെ ചിത്രീകരിക്കുവാൻ ആധുനിക സംസ്കാരം മത്സരിക്കുന്ന കാഴ്ച്ചയാണ് ഇന്ന്  നാം കാണുന്നത്. ദേവദാസി സമ്പ്രദായത്തിലൂടെ  സ്ത്രീകളിൽ ലൈംഗിക അരാജകത്വം ആരോപിക്കപ്പെട്ടു. അതെ സമയം  പാതിവൃത്യം കാത്തു സൂക്ഷിക്കാൻ ആത്മഹത്യ ചെയ്തവൾ എന്ന പരിഹാസവും ചൊരിഞ്ഞു. വിമർശനങ്ങൾ വിരോധാഭാസമാകുന്നതു വിമർശിക്കാൻ വേണ്ടി വിഷയങ്ങളെ തിരയുമ്പോൾ ആണ്. സംസ്കൃതി നേരിടേണ്ടി വന്ന വിമർശന വഴികളിലൂടെ ഒരു യാത്ര  സതി:  ഹൈന്ദവ സമൂഹത്തെ പ്രാകൃതമെന്നു മുദ്ര…

സ്ത്രീ — പാശ്ചാത്യ സംസ്കൃതിയിൽ

സ്ത്രീകളെ മാതാവായി കരുതണമെന്ന് ലോകത്തെ പഠിപ്പിച്ച ഭാരതീയ സംസ്കൃതി സ്ത്രീകള്‍ക്ക് നല്കിപ്പോന്നിരുന്ന സ്ഥാനമാനങ്ങളെ കുറിച്ചൊരു ലേഖന പരമ്പര, ഈ വര്‍ഷത്തെ ലോകമാതൃദിനത്തോടനുബന്ധിച്ച് വിചാരം പ്രസിദ്ധീകരിക്കുന്നു.. ഈ പരമ്പരയിലെ മൂന്നാം  ഭാഗത്തില്‍ അഞ്ജലി ജോര്‍ജ്ജ് എഴുതുന്നു സ്ത്രീ — പാശ്ചാത്യ സംസ്കൃതിയിൽ…  കൃഷ്ണപ്രിയ എഴുതിയ ഒന്നാം ഭാഗം സ്ത്രീത്വം – ഭാരതീയ സംസ്കൃതിയില്‍ അഞ്ജലി ജോര്‍ജ്ജ് എഴുതിയ രണ്ടാം ഭാഗം ഭാരതസ്ത്രീയുടെ സാമൂഹികാവസ്ഥ — ചരിത്രത്തിലൂടെ ഒരു യാത്ര പുരാതന ഭാരതചരിത്രത്തിൽ സ്ത്രീകൾ വഹിച്ചിരുന്ന പങ്കു മുൻ ലക്കത്തിൽ നമ്മൾ കണ്ടല്ലോ. ആധുനികയുഗത്തിൽ…

ഭാരതസ്ത്രീയുടെ സാമൂഹികാവസ്ഥ — ചരിത്രത്തിലൂടെ ഒരു യാത്ര

  സ്ത്രീകളെ മാതാവായി കരുതണമെന്ന് ലോകത്തെ പഠിപ്പിച്ച ഭാരതീയ സംസ്കൃതി സ്ത്രീകള്‍ക്ക് നല്കിപ്പോന്നിരുന്ന സ്ഥാനമാനങ്ങളെ കുറിച്ചൊരു ലേഖന പരമ്പര, ഈ വര്‍ഷത്തെ ലോകമാതൃദിനത്തോടനുബന്ധിച്ച് വിചാരം പ്രസിദ്ധീകരിക്കുന്നു.. ഈ പരമ്പരയിലെ രണ്ടാം ഭാഗത്തില്‍ അഞ്ജലി ജോര്‍ജ്ജ് എഴുതുന്നു ഭാരതസ്ത്രീയുടെ സാമൂഹികാവസ്ഥ — ചരിത്രത്തിലൂടെ ഒരു യാത്ര ( കൃഷ്ണപ്രിയ എഴുതിയ ഒന്നാം ഭാഗം സ്ത്രീത്വം – ഭാരതീയ സംസ്കൃതിയില്‍ ഇവിടെ വായിക്കാം. )   ഒരു സംസ്കാരത്തിന്റെ മൂല്യം നിർണ്ണയിക്കാൻ അവിടെയുള്ള സ്ത്രീകളുടെ ജീവിത നിലവാരവും സാമൂഹികാവസ്ഥയും നോക്കിയാൽ മതിയാവും. എവിടെ…

സ്ത്രീത്വം – ഭാരതീയ സംസ്കൃതിയിൽ

      മെയ് 10 – ലോകമാതൃദിനം..  സ്ത്രീകളെ മാതാവായി കരുതണമെന്ന് ലോകത്തെ പഠിപ്പിച്ച ഭാരതീയ സംസ്കൃതി സ്ത്രീകള്ക്ക് നല്കിപ്പോന്നിരുന്ന സ്ഥാനമാനങ്ങളെ കുറിച്ചൊരു ലേഖന പരമ്പരക്ക് ആരംഭം കുറിക്കുന്നു. മൂന്നു ഭാഗങ്ങളിലായി പ്രസിദ്ധീകരിക്കുന്ന ഈ പരമ്പരയിലെ ആദ്യ ഭാഗം:  “സ്ത്രീത്വം – ഭാരതീയ സംസ്കൃതിയിൽ “ കൃഷ്ണപ്രിയ എഴുതുന്നു.   ഭാരതീയ സമൂഹത്തിൽ സ്ത്രീകളുടെ സ്ഥാനവും കാലാന്തരത്തിൽ ഭാരതസ്ത്രീയുടെ സാമൂഹ്യാവസ്ഥയിലുണ്ടായ മാറ്റങ്ങളും നമ്മുടെ സമൂഹത്തിൽ ശ്രദ്ധേയരായ വനിതാരത്നങ്ങളെ കുറിച്ചെല്ലാം വിവിധ ഭാഗങ്ങളിലായി പ്രസിദ്ധീകരിക്കപ്പെടുന്നതാണ്.  ഭാരതീയ സംസ്കൃതിയുടെ…

റുവാണ്ടയുടെ കഥ — നമ്മുടെയും..

    റുവാണ്ടയുടെ കഥ — നമ്മുടെയും: കൊളോണിയൽ ശക്തികളെ ഇന്നും വേട്ടയാടുന്ന വംശഹത്യ: “ശ്യാമ വർണ്ണനെപുരുഷ സൌന്ദ ര്യത്തിന്റെ മൂർത്ത ഭാവമായും , കൃഷ്ണ വർണ്ണയെ സ്ത്രീയുടെ ഉദാത്ത സൌന്ദര്യ സങ്കല്പമായും കരുതിപ്പോന്ന ഭാരതീയർക്ക് കറുത്ത വർഗ്ഗക്കാരനോടു മാനസികമായ ഒരു സ്നേഹമുണ്ട്, കരുതലുണ്ട്. വെളുത്തവന്റെ വരവോടെയാവാം നാം മാനസികമായി വെളുക്കാൻ തേക്കാൻ തുടങ്ങിയത്. ആഫ്രിക്കയുടെ മണ്ണിൽ കറുത്തവന്റെ ചോരയുടെ, വിയർപ്പിന്റെ ഗന്ധമുണ്ട് , ലോകത്തിലെ മഹാത്ഭുതങ്ങളിൽ പലതിലും കരുത്തനായ കാപ്പിരി അടിമയുടെ കണ്ണീരിന്റെ ഉപ്പുണ്ട്. പാതിരിയുടെ ചതിയിൽ…

ബാളാസാഹബ് ദേവറസ്‌ – വിപ്ലവകാരിയായ സാമൂഹ്യ പരിഷ്കര്‍ത്താവ്‌.

        ഒരുപക്ഷേ സ്വാതന്ത്ര്യ സമരകാലഘട്ടം മുതല്‍ ഇന്നുവരെയുള്ള സാമൂഹിക പരിഷ്കര്‍ത്താക്കളെ എടുത്താല്‍ ഏറ്റവും ഉന്നതിയില്‍ നില്‍ക്കുന്ന വ്യക്തിത്വമാണ് ബാളാസാഹബ് ദേവറസ്‌ എന്നറിയപ്പെടുന്ന ശ്രീ മധുകര്‍ ദത്രാത്രേയ ദേവറസ്‌. ഒന്‍പതു മക്കളുള്ള കുടുംബത്തില്‍ എട്ടാമനായി ജനിച്ച ദേവറസ്‌ പഠിപ്പിലും ലോക വിവരങ്ങള്‍ അറിയുന്നതിലുള്ള ജിജ്ഞാസയിലും എപ്പോഴും മുന്‍പന്തിയില്‍ ആയിരുന്നു. സംസ്കൃത്തിലും തത്വ ശാസ്ത്ര പഠനത്തിലും 1935-ഇല്‍ ഒന്നാം റാങ്കോടെ ഡിഗ്രീ പാസായ ദേവറസ്‌ തനിക്കു കോളേജില്‍ നിന്നും ലഭിച്ച സ്വര്‍ണ്ണ മെഡല്‍ രാജ്യത്തിന് വേണ്ടി സംഭാവന ചെയ്യുകയായിരുന്നു. ആ…

അങ്ങനെ അന്ന് രാമായണമാസം പിറന്നു…

എം. ബാലകൃഷ്ണന്‍   ഈ ലേഖനം 14-ജൂലൈ-2014 ന് ജന്മഭൂമി പത്രത്തില്‍ പ്രസിദ്ധീകരിച്ചതാണ്. വിചാരം വായനക്കാര്‍ക്കായി ഇവിടെ പുനപ്രസിദ്ധീകരിക്കുന്നു.. ഈ ലേഖനത്തിന്റെ മൂല ലേഖനം ഇവിടെ ജന്മഭൂമിയില്‍ വായിക്കാം..   കേരളം കര്‍ക്കിടകത്തെ രാമായണമാസമാക്കി മാറ്റിയിട്ടു 30 വര്‍ഷം കഴിയുന്നു. കള്ളക്കര്‍ക്കിടകത്തെ പുണ്യ കര്‍ക്കിടകമാക്കി മാറ്റിയ ആ സാമൂഹ്യ ഇന്ദ്രജാലത്തിനു പിന്നില്‍ വലിയൊരു സാത്വിക വിപ്ലവമുണ്ട്‌. കേരളത്തിന്റെ മനസാകെ മാറ്റിയ ആ സാംസ്കാരിക സാമൂഹ്യ ചരിത്രം ഇങ്ങനെ….   തിരിമുറിയാതെ മഴ പെയ്യുന്ന കള്ളക്കര്‍ക്കിടകം ഇപ്പോള്‍ കലണ്ടറിലൊതുങ്ങി. മലയാളിയുടെ മനസില്‍ അത്‌ രാമായണ…

‘വിസ്മരിക്കരുതാത്ത ചരിത്രം’- അടിയന്തിരാവസ്ഥയുടെഓര്‍മ്മകള്‍.

വൈക്കം ഗോപകുമാർ ഫോൺ: 09349917337   പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെയും, ഉപചാപകവൃന്ദത്തിന്റയും അഹങ്കാരവും സ്വാർത്ഥതയും, അധികാരം നിലനിർത്തുവാന്‍ വേണ്ടി ക്രൂരതയുടെ ഏതറ്റം വരെയും പോകുവാന്‍ ഉള്ള തീരുമാനങ്ങളുമാണ് അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുവാൻ ഹേതുവായിത്തീർന്നത്. ഇന്ദിരാഗാന്ധിയുടെ ധാർഷ്ട്യത്തിനും, നീതി നിഷേധത്തിനുമെതിരെ അതിന്റെ പാരമ്യത്തിലേക്കെത്തിയപ്പോള്‍ ഒരനിവാര്യതയെന്ന പോലെ പ്രതിഷേധിക്കുവാൻ അഞ്ചു പ്രമുഖ വ്യക്തികൾ ഒത്തുചേർന്നു.ജെ.പി. എന്ന ചുരുക്കപ്പേരില്‍ വിളിക്കപ്പെട്ടിരുന്ന ഗാന്ധിയന്‍ സോഷ്യലിസ്റ്റ് ‘ലോകനായക്” ജയപ്രകാശ് നാരായൺ, സോഷ്യലിസ്റ്റ് നേതാവ് അച്യുത് പട് വർദ്ധൻ, രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ മുതിർന്ന പ്രചാരകന്‍ നാനാജി…

രാജീവ്ഗാന്ധി – രക്തസാക്ഷിയോ അതോ പക്വത ഇല്ലായ്മയുടെ ഇരയോ ???

 — വിജയകുമാർ — 1991 മേയ് 21 നു ആണ് ഭാരതത്തിന്റെ മുന് പ്രധാനമന്ത്രി രാജീവ്ഗാന്ധി കൊല്ലപ്പെട്ടത്. കൊല്പാതകത്തിനെ ആര്‍ക്കും ന്യായീകരിക്കാനാവില്ല, കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുക തന്നെ വേണം. അതേ സമയം രാജീവ് ഗാന്ധി രാഷ്ട്രത്തിനുവേണ്ടി രക്തസാക്ഷിയായി എന്നതിനോട് യോജിക്കാന്‍ ചരിത്രം പരിശോധിച്ചാൽ ബുദ്ധിമുട്ടാണ്. രാജീവ് വധത്തില്‍ തമിഴ് നാട്ടിലെ അന്നത്തെ കോണ്‍ഗ്രസ്‌ നേതാക്കളുടെ പങ്കിനെക്കുറിച്ച് ഉയര്‍ന്നുവന്ന ആരോപണങ്ങള്‍ ഒന്നുപോലും അന്വേഷിക്കാൻ ഭരണകൂടം ഒരിക്കലും തയ്യാറായില്ല എന്നറിയുമ്പോള്‍, തമിഴ് പുലികളെ മാത്രമായി പ്രതിസ്ഥാനത്തുനിര്‍ത്തി വിചാരണചെയ്യുന്നതും അനീതി ആണെന്ന് പറയാതെ…

ശ്രീപദ്മനാഭനെ ആര് കാക്കും ?

   എഴുതിയത് : റിജു ഭാരതീയന്‍ ശ്രീ പത്മനാഭ ക്ഷേത്രവുമായി ബന്ധപ്പെട്ട കോടതി ഇടപെടലുകളും മറ്റും പ്രത്യക്ഷത്തില്‍ നല്ലതാണ് എന്നു തോന്നുന്നുവെങ്കിലും ഇതുമായി ബന്ധപ്പെട്ടുള്ള ചില ആശങ്കകള്‍ പങ്ക് വെക്കുന്നു. ഈ ആശങ്കകള്‍ വെറും വികാരപ്രകടനമല്ല എന്നും ഇതിന്റെ പേരില്‍ വിശ്വാസി സമൂഹം പ്രത്യേകിച്ചും ഹൈന്ദവ സമൂഹം പൂര്‍ണ്ണമായും എന്തുകൊണ്ടാണ് ആശങ്കയില്‍ അകപ്പെട്ടിരിക്കുന്നത് എന്നതിന് വ്യക്തമായ കാര്യ കാരണങ്ങള്‍ സൂചിപ്പിക്കണം എന്നാഗ്രഹിക്കുന്നു. ക്ഷേത്രത്തിലെ സ്വത്തുക്കള്‍ കൈയ്യടക്കാന്‍ ഭരണ വര്‍ഗ്ഗം കരുക്കള്‍ നീക്കുന്നു എന്നു ഹൈന്ദവ സമൂഹം ആശങ്കപ്പെടുമ്പോൾ…

നേതാജി : രാഷ്ട്രം ഒളിച്ചുകളിക്കുന്നു

രഞ്ജിത്ത് കാഞ്ഞിരത്തിൽ രാഷ്ട്രം തിരസ്കരിച്ച കര്‍മയോഗിയുടെ, എനിക്ക് രക്തം തരൂ ഞാന്‍ നിങ്ങള്‍ക്ക് സ്വാതന്ത്ര്യം തരാം എന്ന് പറഞ്ഞ നമ്മുടെ നേതാജിയുടെ,  ഒരു ജന്മദിനം കൂടി കടന്നു പോകുന്നു. ബാല്യം യൗവ്വനം …. ഒറീസയിലെ കട്ടക്കില്‍ 1897 ജനുവരി 23നായിരുന്നു സുഭാഷിന്‍റെ ജനനം. അച്ഛന്‍ അഭിഭാഷകനായ ജാനകീനാഥബോസും അമ്മ പ്രഭാവതിയും. ജാനകീനാഥബോസ് മഹാത്മാഗാന്ധിയുടെ അനുയായിയായിരുന്നു. ജാനകീനാഥബോസ് 1912-ല്‍ ബംഗാള്‍ നിയമസഭയിലേക്കു തെരഞ്ഞെടുക്കപ്പെടുകയുണ്ടായി. അദ്ദേഹത്തിന്റെ പതിമൂന്നു മക്കളില്‍ ഒന്‍പതാമനായിരുന്നു സുഭാഷ്. കട്ടക് ഇംഗ്ലീഷ് സ്കൂളിലായിരുന്നു സുഭാഷിന്റെ പ്രാഥമിക വിദ്യാഭ്യാസം.…

ഭാരതത്തെ നടുക്കിയ ദുരൂഹ മരണങ്ങള്‍ ഭാഗം 2

എഴുതിയത് : എസ്. കെ ഹരിഹരൻ ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ മരണം ജനുവരി 11, 1966- മരണം നടന്ന അന്ന് ശാസ്ത്രിയുടെ സംഘത്തിൽ ഉണ്ടായിരുന്ന പത്രപ്രവര്‍ത്തകന്‍ കുല്‍ദീപ് നയ്യാർ “Beyond The Lines” എന്ന പുസ്തകത്തില്‍ പറയുന്നത് ഇങ്ങനെ – ഉറങ്ങുകയായിരുന്ന എന്നെ ഒരു സ്ത്രീ കതകിൽ തട്ടി വിളിച്ചുണര്‍ത്തി ” നിങ്ങളുടെ പ്രധാനമന്ത്രി മരിക്കുകയാണ് ” അവർ വിളിച്ചു പറഞ്ഞു. സോവിയറ്റ് പ്രീമിയർ അലെക്സെയ് ഹോട്ടലിനു പുറത്ത് നില്പ്പുണ്ടായിരുന്നു നയ്യാരെ കണ്ടതും മരിച്ചു എന്ന രീതിയിൽ…

ഭാരതത്തെ നടുക്കിയ ദുരൂഹ മരണങ്ങള്‍ ഭാഗം 1.

കേന്ദ്ര മന്ത്രി ശശി തരൂരിന്റെ ഭാര്യ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നിരന്തരം ഡെല്‍ഹിയിലെ മാധ്യമ പ്രവര്‍ത്തകരെ ബന്ധപ്പെടുകയായിരുന്നു, തനിക്ക് എന്തൊക്കെയോ വെളിപ്പെടുത്തലുകള്‍ നടത്തുവാനുണ്ടായിരുന്നു എന്നു പറഞ്ഞു കൊണ്ട്. അതിനു മുന്നേ തന്നെ അവര്‍ ഐ‌പി‌എല്‍ ഓഹരികള്‍ സംബന്ധിച്ച വിവാദങ്ങളെ കുറിച്ച് ചില അഭിപ്രായ പ്രകടനങ്ങളും . ഐ‌എസ്‌ഐ ഏജെന്‍റ് എന്നു സംശയിക്കപ്പെടുന്ന ഒരു പാകിസ്താനി സ്ത്രീയുമായി കേന്ദ്രമന്ത്രിയുടെ നിരന്തര സംബര്‍ക്കവും വെളിപ്പെടുത്തിയിരുന്നു. ഒരു ദിവസം കൂടെ ജീവിച്ചിരുന്നെങ്കില്‍ ചിലപ്പോള്‍ വലിയ ചില സത്യങ്ങള്‍ ഒരുപക്ഷേ ഒരുപാട് കോണ്‍ഗ്രസ്സ്…

ബോധിസത്വന്റെ ഹിന്ദുത്വം – ഭാഗം 1

Editors Note: ഡോക്ടർ  ബി. ആർ. അംബേദ്ക്കർ മഹാപരിനിർവ്വാണ ദിനം ആയ ഇന്ന് (ഡിസംബർ 6 ) മുതൽ, വിചാരം അഭിമാനപൂർവ്വം അവതരിപ്പിക്കുന്ന ലേഖന പരമ്പര – ബോധിസത്വന്റെ ഹിന്ദുത്വം.   ശ്രീ. അരവിന്ദൻ നീലകണ്ഠൻ എഴുതിയ ഈ ലേഖനത്തിന്റെ വിവർത്തനം  മൂന്നു ലക്കങ്ങളില്‍ ആയി ഇവിടെ പ്രസിദ്ധീകരിക്കുന്നു.  ഇതിന്റെ മൂലരൂപം Centre Right India യിൽ പ്രസിദ്ധീകരിച്ചതാണ്    ബാബാ സാഹബ് അംബേദ്കറിനെ ഒരു ഹിന്ദു ദേശീയവാദി എന്നു വിശേഷിപ്പിച്ചാൽ, ഒരു പക്ഷെ ഇന്നത്തെ ‘സെക്കുലർ…

കമ്മ്യൂണിസ്റ്റുകളുടെ എട്ടുകാലി മമ്മൂഞ്ഞിസം..

—റോഷൻ — വൈക്കം മുഹമ്മദ്‌ ബഷീറിന്റെ ഒരു കഥാപാത്രത്തിന്റെ പേരാണ് “എട്ടുകാലി മമ്മൂഞ്ഞ്”. സമൂഹത്തില്‍ നിലയും വിലയും ഒന്നുമില്ലാതിരുന്ന ഒരാള്‍ ഒരു അവിഹിത ഗര്‍ഭം ഏറ്റെടുക്കുന്നതോടെ ജനങ്ങള്‍ മമ്മൂഞ്ഞിനെ അംഗീകരിക്കാന്‍  തുടങ്ങുന്നു. ഇതാണ് ബഷീറിന്റെ കഥയുടെ ഇതിവൃത്തം. ചില കമ്മ്യൂണിസ്റ്റ്‌ പോസ്റ്ററുകള്‍ കണ്ടാല്‍ “എട്ടുകാലി മമ്മൂഞ്ഞിസം” ഇവര്‍ ടെണ്ടര്‍ പിടിച്ചിരിക്കുകയാണോ എന്ന്  വരെ തോന്നിപ്പോകും. ഒരു പോസ്റ്റര്‍, അല്ലെങ്കില്‍ ഫ്ലെക്സ് ഒക്കെ അടിക്കുമ്പോള്‍ അക്ഷരപിശകുകള്‍ സംഭവിക്കുന്നത്‌ സ്വാഭാവികമാണ്. എന്നാല്‍ ഒരു പോസ്റ്ററിലൂടെ ചരിത്ര വ്യഭിചാരം നടത്തുക എന്ന്…